പതുക്കെ നിൻ തോളത്തു കൈ വച്ചു പഴയൊരീ-
പടിയിൽ ചവുട്ടി ഞാനീ കടവത്തിറങ്ങട്ടെ,
ഇത്രയും തുഴഞ്ഞല്ലൊ നാമൊത്ത്...!
കാറും കോളുമെത്രയോ തിമിർത്തിട്ടും
നാമേതും ഭയന്നില്ല!
വെയിലും മഞ്ഞും
തോരാ മഴയുമെത്രയ്ക്കു മേൽ കയർത്തു,
നാമിന്നോളമൽപവും വിറച്ചില്ല!
ഇരുളെത്രമേൽ നെഞ്ചത്തിടിച്ചു തിരപ്പുറത്തിരിക്കെ!
നാമെന്നിട്ടുമൊട്ടുമേ തളർന്നില്ല!
വിതച്ചും വിള കൊയ്തു മെതിച്ചും
മണ്ണിൽ മനസിടറാതുടയാതെ
നമ്മുടെ വിയർപ്പായ് പെയ്തു!
അത്രയും നന്ന് നോക്കുക, നമുക്കീ-
പകലിന്നുച്ചത്തിൽ
സ്തുതി ചൊല്ലിപ്പിരിയാം,
സന്തുഷ്ടരായ്...!
ഉലയാക്കരുത്തായ് പൊലിച്ചും
പരസ്പരം തുണയും തണലുമായ്
തളിർത്തുവെന്തൊ തമ്മിൽ
നിറഞ്ഞതോർമ്മിക്കുക!
ശരി..! നീ തുഴഞ്ഞോളൂ..!
നിങ്ങൾക്കു വെയിൽ വെട്ടമിനിയുമേറെ,
ഞാനിനി പകലോർമ്മ!
ഇവിടീ കടവത്തു ഞാനിറങ്ങട്ടെ;
നിങ്ങളെ പിരിയാനല്ല, വീണ്ടും
കണ്ടുമുട്ടുവാൻ മാത്രം....!!
പടിയിൽ ചവുട്ടി ഞാനീ കടവത്തിറങ്ങട്ടെ,
ഇത്രയും തുഴഞ്ഞല്ലൊ നാമൊത്ത്...!
കാറും കോളുമെത്രയോ തിമിർത്തിട്ടും
നാമേതും ഭയന്നില്ല!
വെയിലും മഞ്ഞും
തോരാ മഴയുമെത്രയ്ക്കു മേൽ കയർത്തു,
നാമിന്നോളമൽപവും വിറച്ചില്ല!
ഇരുളെത്രമേൽ നെഞ്ചത്തിടിച്ചു തിരപ്പുറത്തിരിക്കെ!
നാമെന്നിട്ടുമൊട്ടുമേ തളർന്നില്ല!
വിതച്ചും വിള കൊയ്തു മെതിച്ചും
മണ്ണിൽ മനസിടറാതുടയാതെ
നമ്മുടെ വിയർപ്പായ് പെയ്തു!
അത്രയും നന്ന് നോക്കുക, നമുക്കീ-
പകലിന്നുച്ചത്തിൽ
സ്തുതി ചൊല്ലിപ്പിരിയാം,
സന്തുഷ്ടരായ്...!
ഉലയാക്കരുത്തായ് പൊലിച്ചും
പരസ്പരം തുണയും തണലുമായ്
തളിർത്തുവെന്തൊ തമ്മിൽ
നിറഞ്ഞതോർമ്മിക്കുക!
ശരി..! നീ തുഴഞ്ഞോളൂ..!
നിങ്ങൾക്കു വെയിൽ വെട്ടമിനിയുമേറെ,
ഞാനിനി പകലോർമ്മ!
ഇവിടീ കടവത്തു ഞാനിറങ്ങട്ടെ;
നിങ്ങളെ പിരിയാനല്ല, വീണ്ടും
കണ്ടുമുട്ടുവാൻ മാത്രം....!!
No comments:
Post a Comment